ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ വീണ്ടും ഗുരുതര വീഴ്ച. ഐസിയുവില്‍ കഴിഞ്ഞ രോഗി മരിച്ചത് ബന്ധുക്കളെ അറിയിച്ചത് നാലുദിവസം കഴിഞ്ഞ്. ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പന് (55) ആണ് മരിച്ചത്. ഭാര്യയും മകനും വാര്‍ഡില്‍ ഉണ്ടായിട്ടും വിവിരം അറിയിച്ചില്ല. രോഗിയുടെ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ചിട്ട് നാലുദിവസമായെന്ന് പറയുന്നത്.
തങ്കപ്പന്റെ ഭാര്യയ്ക്ക് കോവിഡ് ബാധിക്കുകയും വീണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് കൂട്ടിരിക്കാനാണ് തങ്കപ്പന് ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തങ്കപ്പനെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിവിരമൊന്നും ലഭിക്കാതെ വന്നപ്പോഴാണ് ബന്ധുക്കള്‍ അന്വേഷിച്ചത്.
കഴിഞ്ഞദിവസവും ആശുപത്രിയില്‍ സമാന സംഭവം നടന്നിരുന്നു. ചികിത്സയിലായിരുന്ന കോവിഡ് രോഗി മരിച്ച വിവരം ബന്ധുക്കളെ രണ്ടുദിവസം കഴിഞ്ഞാണ് അറിയിച്ചത്. ഹരിപ്പാട് സ്വദേശി ദേവദാസ് ആണ് മരിച്ചത്.
എന്നാൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് വിശദീകരിച്ചു. മരണവിവരം അറിയിക്കാൻ ബന്ധുക്കളെ പലതവണ ഫോണിൽ വിളിച്ചിരുന്നു എന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ വിശദീകരണം.