തിരുവനന്തപുരം: റിലയൻസ് പോലുള്ള കോർപറേറ്റ് കമ്പനികൾക്ക് അടിമയെ പോലെയാണ് നാട് ഭരിക്കുന്ന സർക്കാർ പ്രവർത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോർപറേറ്റ് കമ്പനികൾക്ക് വഴിവിട്ട് ആനുകൂല്യങ്ങൾ നൽകാനും സർക്കാരുകൾ മത്സരിക്കുന്നു.എഴുപതിനായിരത്തോളം വരുന്ന കേബിൾ ടിവി ഓപ്പറേറ്ററേഴ്സും അവരുടെ കുടുംബങ്ങളും വല്ലാത്ത പരിഭ്രാന്തിയിലും ഉത്കണ്ഠയിലുമാണ്. അത് പരിഹരിക്കാൻ സർക്കാർ തയാറാവണം.വൈദ്യുതി പോസ്റ്റിന്റെ വാടകയിലെ അമിത വർധന പുനഃപരിശോധിക്കുക മാത്രമല്ല പിൻവലിച്ചെ മതിയാകൂവെന്ന് മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിലെ പൊതു സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ കൂടി സി ഒ എ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ സിഒ എ സത്യാഗ്രഹസമരം ഉദ് ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
വൈദ്യുതി പോസ്റ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് കെഎസ്ഇബിയും സംസ്ഥാന സര്‍ക്കാരും കേബിള്‍ ടി വി മേഖലയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ സിഒഎയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം തുടങ്ങി. ആയിരക്കണക്കിന് കേബിൾ ഓപ്പറേറ്റർമാർ പാളയത്തെ രക്ത സാക്ഷി മണ്ഡപത്തിൽ നിന്നും പ്രകടനമായാണ് സത്യാഗ്രഹ പന്തലിലെത്തിയത്.പ്രകടനത്തിലുടനീളം കോർപറേറ്റ് കുത്തകകൾക്കെതിരെ കരുത്തോടെ നില നില്ക്കാൻ സർക്കാർ ചെറുകിട കേബിൾ ഓപ്പറേറ്റർമാരോട് കാണിക്കേണ്ട ന്യായമായ അവകാശ സംരക്ഷണവും മുദ്രാവാക്യങ്ങൾക്കൊപ്പം ഉയർന്നു.കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സിഒ എ യുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരത്തിന് അഭിവാദ്യം അർപ്പിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്.