ചെന്നൈ: സെക്കന്റ് എസി കംപാർട്ട്മെന്റിലെ യാത്രക്കിടെ പെട്ടി മോഷണം പോയ സംഭവത്തിൽ കുടുംബത്തിന് നാല് ലക്ഷം രൂപ ദക്ഷിണ റെയിൽവെ നഷ്ടപരിഹാരം നൽകണം. ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് 2015 ൽ നടന്ന സംഭവത്തിൽ ഈ വിധി പുറപ്പെടുവിച്ചത്.അംഗീകൃത യാത്രാ ടിക്കറ്റില്ലാത്തവർക്ക് കംപാർട്ട്മെന്റിലേക്ക് പ്രവേശിക്കാൻ സാധിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഉപഭോക്തൃ തർക്ക പരിഹാരത്തിന്റെ ഉത്തരവ്.
പെട്ടിയില്‍ സ്വര്‍ണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും വിലയേറിയ വാച്ചും, വസ്ത്രങ്ങളും ഉണ്ടായിരുന്നുവെന്നാണ് ഉടമയുടെ വാദം. 2015 ജനുവരി 20 ന് ചെന്നൈയില്‍ നിന്നും പുറപ്പെട്ട തമിഴ്നാട് എക്സ്പ്രസ് ട്രെയിനിലാണ് ഈ കുടുംബം യാത്ര ചെയ്തത്. ബര്‍ത്തിന് താഴെ പെട്ടികള്‍ വച്ച ശേഷം ഇവര്‍ യാത്ര ആരംഭിച്ചു. ജനുവരി 22 ന് രാവിലെ ആഗ്ര സ്റ്റേഷനിലെത്തിയപ്പോഴാണ് ബാഗ് നോക്കിയത്. ബാഗ് മോഷ്ടിക്കപ്പെട്ടതായി വ്യക്തമായി. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഒരാള്‍ ഈ പെട്ടികളുമായി കംപാര്‍ട്ട്മെന്റില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടതായി ടിടിഇ മൊഴി നല്‍കിയിരുന്നു.