തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെയും(വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ) മികച്ച നടിയായി കനികുസൃതിയെയും(ബിരിയാണി) തിരഞ്ഞെടുത്തു. വാസന്തി ആണ് മികച്ച ചിത്രം. റഹ്മാൻ സഹോദരങ്ങൾ ആണ് സംവിധാനം ചെയ്തത് . മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി(ജെല്ലിക്കെട്ട്) ആണ്. സ്വഭാവ നടനായി ഫഹദ് ഫാസിലിനെയും സ്വഭാവ നടിയായി സ്വാസികയെയും തെരഞ്ഞെടുത്തു.
മികച്ച ജനപ്രിയ സിനിമ: കുമ്പളങ്ങി നൈറ്റ്സ്.
നിവിൻ പോളിക്കും അന്ന ബെന്നിനും, പ്രിയംവദ കൃഷ്ണൻ എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
മികച്ച സംഗീത സംവിധായകൻ: സുശിൻ ശ്യാം. മികച്ച ഗായകൻ: നജീം അർഷാദ് മികച്ച ഗായിക: മധുശ്രീ നാരായണൻ. മികച്ച ഗാനരചയിതാവ്: സുജേഷ് രവി
ഷിനോയ്, സജാസ് റഹ്മാൻ എന്നിവർക്ക് തിരക്കഥയ്ക്കുള്ള പുരസ്കാരം.
മികച്ച ഛായാഗ്രാഹകൻ: പ്രതാപ് പി നായർ.
മികച്ച ബാലതാരങ്ങൾ ആയി വാസുദേവ് സജീഷ് മാരാരും കാതറിൻ ബിജിയും.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിർണയം നടത്തിയത്. കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്കാരങ്ങൾ കോവിഡ് മൂലമാണ് നീണ്ടു പോയത്. 119 സിനിമകളാണ് ഇത്തവണ അവാർഡിനായി മത്സരിച്ചത്. ഇതിൽ പലതും പ്രേക്ഷകർക്കു മുന്നിൽ എത്താത്തവയാണ്.