കുന്നുകര: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പണി നടന്നു കൊണ്ടിരിക്കുന്ന 250 വീടുകളിൽ ഏറ്റവും വേഗത്തിൽ പൂർത്തിയായ വീട് എന്ന ഖ്യാതി ഭാസ്കരന് സ്വന്തം.കനിവ് ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളും നാട്ടുകാരും പൂർണ മനസ്സോടെ ഒത്തിണങ്ങി പ്രവർത്തിച്ചതിനാലാണ് പ്രളയം എല്ലാം നശിപ്പിച്ച ഈ വീട്ടുകാർക്ക് ഇത്രയും വേഗം ആശ്വാസം നൽകാനായതെന്നും യോഗത്തിൽ പങ്കെടുത്ത ശ്രീ. ഇബ്രാഹിം കുഞ്ഞ് എം എൽ എ അഭിപ്രായപെട്ടു.
ചടങ്ങിൽ എത്താമെന്ന് പറഞ്ഞിരുന്ന ശ്രീ.ജോയ് ആലുക്കാസ് ഭാര്യ ശ്രീമതി ജോളി ജോയ് എന്നിവർ പെട്ടെന്നുണ്ടായ അസൗകര്യം നിമിത്തം എത്താതിരുന്നത് അവരോട് നേരിട്ടുള്ള നന്ദി പറച്ചിലിനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന് കുടുംബാംഗങ്ങൾ അഭിപ്രായപ്പെട്ടു.എം എൽ എ വീട് സന്ദർശനത്തിനിടയിൽ സന്തോഷകണ്ണീരോടെയാണ് കുടുംബാംഗങ്ങൾ ജോയ് ആലുക്കാസ് പ്രതിനിധികളെ സ്വീകരിച്ചത്.
ചടങ്ങിൽ കനിവ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സിബി അധ്യക്ഷനായിരുന്നു.ജോയ് ആലുക്കാസ് ഫൌണ്ടേഷൻ കോഓർഡിനേറ്റർ ശ്രീ.പി പി ജോസ് പണി പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു.
കാരണങ്ങളെ പഴിക്കാതെ ഇരുട്ടത്ത് പെട്ടാൽ ഒരു മെഴുകുതിരി എങ്കിലും കത്തിച്ച് വയ്ക്കുകയാണ് ചെയ്യേണ്ടതെന്നും പറച്ചിൽ ഒഴിവാക്കി മെഴുകുതിരികൾ കത്തിച്ച് വയ്ക്കുകയാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ പ്രവൃത്തികളെന്നും ശ്രീ.പി പി ജോസ് പറഞ്ഞു,
ചടങ്ങിൽ ജോയ് ആലുക്കാസ് റീജിയണൽ ഹെഡ് ശ്രീ.ആഷിക് സേവ്യർ,ജോയ് ആലുക്കാസ് ഷോറും മാനേജർ ശ്രീ.മനോജ് സക്കറിയ,മറ്റ് ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
കനിവ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരുടെയും നാട്ടുകാരുടെയും സംഭാവനകളും ജോയ് ആലുക്കാസിന്റെ കൃത്യമായ ഫണ്ടിങ്ങും കൊണ്ട് മാതൃകാപരമായ കേരള നവീകരണ പ്രവർത്തനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് കനിവ് പ്രസിഡന്റ് സിബി കേരള വിഷനോട് പറഞ്ഞു.