ലണ്ടൻ:പിഎൻബി വായ്പ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളി. ഇത് രണ്ടാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. കേസിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. നീരവിനെതിരെയുള്ളത് അസാധാരണ കേസാണെന്നും കോടതി നിരീക്ഷിച്ചു. ഏപ്രിൽ 26ന് നീരവ് മോദിയെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലാണ് ലണ്ടനിൽ കഴിയുന്ന നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വെസ്റ്റ മിസ്റ്റർ കോടതിയ്ക്ക് മുമ്പാകെ അപേക്ഷ നൽകിയത്. ബ്രിട്ടിഷ് ആഭ്യന്തര മന്ത്രാലയവും അപേക്ഷയിൽ ഒപ്പിട്ടിരുന്നു. ലണ്ടനിൽ സ്വതന്ത്രനായി കഴിയുന്ന നീരവ് മോദിയുടെ ദൃശ്യങ്ങൾ ടെലിഗ്രാഫ് പത്രംപുറത്ത് വിട്ടിരുന്നു. 2018 ജനുവരി മാസത്തിലാണ് 13500 കോടി രൂപയുടെ വായപ്പ തട്ടിപ്പ് നടത്തി നിരവ് മോദി രാജ്യം വിട്ടത്.