മുംബൈ: മുംബൈ വിമാനത്താവളത്തിൽ മനുഷ്യ ഭ്രുണവുമായി മലേഷ്യക്കാരൻ പിടിയിലായി. ല്ഗഗേജുകൾക്കുള്ളിൽ ചെറുപെട്ടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഭ്രുണം. മുംബൈ നഗരത്തിലെ ഒരു പ്രമുഖ ഐ വി എഫ് ക്ലിനിക്കിലേക്ക് ആണ് കൊണ്ട് വന്നതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇത് ആദ്യമായല്ല താൻ മനുഷ്യ ഭ്രുണം കടത്തുന്നതെന്നും ഇയാൾ പറഞ്ഞതായി ഡി ആർ ഐ ഉദ്യോഗസ്ഥയായ റെബേക്ക ഗോൺസാൽവേസ് പറഞ്ഞു.
എന്നാൽ ഇയാൾ പറഞ്ഞ ക്ലിനിക്കിലെ ഡോക്ടറായ ഡോക്ടർ ഗൊരാൾ ഗാന്ധി ഇയാൾ പറഞ്ഞത് നിഷേധിച്ചു. ക്ലിനിക്കിനെതിരെ ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് അവരുടെ വാദം. എന്നാൽ മലേഷ്യക്കാരന്റെ മൊബൈൽ സന്ദേശങ്ങൾ പരിശോധിച്ചതിലൂടെ അയാൾ പറഞ്ഞത് പലതും ശരി ആണെന്ന നിഗമനത്തിലാണ് പോലീസ്.
വര്ഷങ്ങളായി ഫ്രീസെറിൽ സൂക്ഷിക്കുന്ന ഭ്രുണം ഗർഭപാത്രത്തിൽ നിക്ഷേപിച്ചു കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികൾ ജനിപ്പിക്കുന്നത് ഇപ്പോൾ ഇന്ത്യയിലും നടക്കുന്നുണ്ട്. എന്നാൽ മനുഷ്യ ഭ്രുണം ഇന്ത്യയിലേക്ക് കൊണ്ട് വരാൻ പ്രത്യേക അനുമതി ആവശ്യമാണ്.
ക്ലിനിക്കിന്റെ ഉടമയായ ഡോക്ടർ ഗൊരാൾ ഗാന്ധിയോട് വെള്ളിയാഴ്ച ഹാജരാകാൻ കോടതി ഉത്തരവിട്ടുണ്ട്.