കൊച്ചി: പ്രീത ഷാജിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. പ്രീതയുടെ പ്രവർത്തികൾ സമൂഹത്തിനു നല്ല സന്ദേശം അല്ല നൽകുന്നത് . കോടതി നടപടികളെ ധിക്കരിച്ചത് നിയമ വ്യവസ്ഥയോട് ഉള്ള വെല്ലുവിളി ആണെന്ന് കോടതി നിരീക്ഷിച്ചു. തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പു പറഞ്ഞിട്ട് കാര്യം ഇല്ലെന്നും കോടതി വ്യക്തമാക്കി.
കോടതി വിധിയുടെ നഗ്നമായ ലംഘനം നടത്തിയതിന് തക്കതായ ശിക്ഷ നൽകണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രീത ഷാജിയെക്കൊണ്ട് സാമൂഹ്യ സേവനം ചെയ്യിപ്പിക്കുന്നതിനെക്കുറിച്ച് കോടതി അന്വേഷിച്ചു. എന്തൊക്കെ ചെയ്യിക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. പ്രതിഷേധിക്കാൻ അവകാശമുണ്ട് പക്ഷെ നിയമലംഘനം അംഗീകരിക്കാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അതേ സമയം കോടതി അലക്ഷ്യ കേസില്‍ കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിന് ക്ഷമ ചോദിക്കുന്നതായി പ്രീത ഷാജി. ക്ഷമാപണം സ്വീകരിച്ചു കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്ന് പ്രീത ഷാജി ആവശ്യപ്പെട്ടു. പ്രീതയുടെ പ്രവർത്തികൾ സമൂഹത്തിനു നല്ല സന്ദേശമല്ല നൽകുന്നത് എന്ന് വിലയിരുത്തിയ ഹൈക്കോടതി നിയമലംഘനം അംഗീകരിക്കാൻ ആകില്ലെന്ന് ചൂണ്ടിക്കാണിച്ചു.