തിരുവനന്തപുരം: അരുവിക്കര എംഎൽഎ ശബരിനാഥൻ – തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ദമ്പതിമാര്‍ക്ക് കുഞ്ഞുണ്ടായി. തങ്ങള്‍ക്ക് ആൺകുഞ്ഞ് പിറന്നെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നെന്നും ശബരിനാഥൻ എംഎൽഎയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇരുവരുടെയും വിവാഹവും വാര്‍ത്തകളിൽ ഇടംപിടിച്ചിരുന്നു.
ശബരിനാഥൻ താൻ രാഷ്ട്രീയജീവിതത്തിലേയ്ക്ക് ചുവടുവെച്ച ഉടൻ കണ്ടുമുട്ടിയ ദിവ്യയെ ജീവിതത്തിലേയ്ക്ക് കൂട്ടിനു വിളിക്കുകയാണെന്ന് ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ വിവാഹം വരെയുള്ള സംഭവവികാസങ്ങളെല്ലാം വാര്‍ത്തയായിരുന്നു. ജി കാര്‍ത്തികേയന്‍റെ മരണശേഷം മണ്ഡലം ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് ശബരിനാഥൻ ടാറ്റയിലെ ഉയര്‍ന്ന നിലയിലുള്ള ജോലി രാജിവെച്ച് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയത്.
വെല്ലൂര്‍ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ എസ് അയ്യര്‍ സിവിൽ സര്‍വീസിലേയ്ക്ക് എത്തുന്നത്. ഗായിക, നര്‍ത്തകി, അഭിനേതാവ്, എഴുത്തുകാരി എന്ന നിലകളിലും ദിവ്യ എസ് അയ്യര്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഐഎസ്ആര്‍ഓ ഉദ്യോഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്‍ബിടി ഉദ്യോഗസ്ഥയായിരുന്ന ഗവതി അമ്മാളിന്‍റെയും മകളാണ് ദിവ്യ എസ് അയ്യര്‍.