Business

ആറാം നാളും വിപണി വീണു

തുടര്‍ച്ചയായ ആറാം ദിവസവും ഓഹരി വിപണി ദുര്‍ബലമായി തുടര്‍ന്നു. വ്യാഴാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ തന്നെ വിലയിടിവിന്റെ സൂചനകളാണ് വിപണിയില്‍ ദൃശ്യമായത്. ഐടി, മെറ്റല്‍, ഫിനാന്‍ഷ്യല്‍ മേഖലയിലെ ഓഹരികളെല്ലാം തകര്‍ച്ചയിലായിരുന്നു.

സെന്‍സെക്‌സ് 158 പോയിന്റ് നഷ്ടത്തില്‍ 35,876 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 48 പോയിന്റ് താഴ്ന്ന് 10,746ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഐടി സൂചിക വന്‍ ഇടിവ് രേഖപ്പെടുത്തി. 1.2 ശതമാനമാണ് താഴ്ന്നത്. ഒര്‍ക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സോഫ്റ്റ് വെയര്‍, ഇന്‍ഫോസിസ് ഓഹരികള്‍ക്ക് വിലയിടിഞ്ഞു. ഇതിന് പുറമെ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സൂചികയും 0.57 ശതമാനം കുറഞ്ഞു. ബജാജ് ഫിന്‍സേര്‍വ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികളുടെ വിലയിടിവോടെയാണ് സൂചിക പിന്നോട്ടടിച്ചത്.

സ്‌മോള്‍ ക്യാപ്പ് കമ്പനികളുടെ ഓഹരികള്‍ക്കാണ് ഇന്ന് പ്രധാനമായും കനത്ത വില്‍പ്പന സമ്മര്‍ദം നേരിട്ടത്. യെസ് ബാങ്കിന്റെ ഓഹരി വില 30 ശതമാനത്തോളം കുതിച്ച് കയറി 220 രൂപയിലെത്തിയത് ശ്രദ്ധേയമായി. 2017-18 കാലയളവില്‍ യെസ് ബാങ്കില്‍ അസറ്റ് ക്ലാസിഫിക്കേഷന്‍ സംബന്ധിച്ച ക്രമക്കേടുകള്‍ ഒന്നും റിസര്‍വ് ബാങ്കില്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് സെയ് ബാങ്ക് നേട്ടമുണ്ടാക്കിയത്. ഏഷ്യന്‍ വിപണികളിലെ നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ പ്രവര്‍ത്തിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top