Football

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ മുത്തമിട്ട് ലൂക്ക മോഡ്രിച്ച്

ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരത്തിനും യൂറോപ്യന്‍ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനും പിന്നാലെ ബാലെന്‍ ദി ഓറിലും മുത്തമിട്ട് ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച്. കഴിഞ്ഞ വര്‍ഷത്തെ ജേതാവ് ക്രിസ്റ്റിയാനോയെ 277 വോട്ടുകള്‍ക്ക് പിന്തള്ളിയാണ് മോഡ്രിച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. അതേസമയം സൂപ്പര്‍ താരം ലയണല്‍ മെസി അഞ്ചാമതെത്തി. ഫ്രാന്‍സിന്റെ ആന്റോണിയോ ഗ്രീസ്മാനാണ് മൂന്നാമത്.

ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍വരെ എത്തിച്ചയാളാണ് മോഡ്രിച്ച്. റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗിലെ ജേതാക്കളാക്കിയതിന് പിന്നിലും ലൂക്കാ മോഡ്രിച്ചിന്റെ പങ്ക് നിര്‍ണായകമായിരുന്നു. പത്ത് വര്‍ഷത്തോളമായി ബാലണ്‍ ഡി ഓര്‍ പങ്കിട്ടിരുന്ന റൊണാള്‍ഡോയും മെസിയും പാരീസില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ എത്തിയിരുന്നില്ലയെന്നതും ശ്രദ്ധേയമായി.

ചരിത്രത്തിലാദ്യമായി മികച്ച വനിതാ താരത്തിനുള്ള ബാലന്‍ ദി ഓര്‍ നെതര്‍ലന്‍ഡിന്റെ അദ ഹെര്‍ഗല്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച യുവതാരമായി ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പയെ തെരഞ്ഞെടുത്തു. ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ പട്ടികയില്‍ 12-ാമനായാണ് എത്തിയിരിക്കുന്നത്. 2008 മുതല്‍ റൊണാള്‍ഡോയും മെസിയും മാറി മാറി സ്വന്തമാക്കുന്ന ബാലന്‍ ദി ഓറിന് പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ അവകാശിയെത്തുന്നത്. 2007ല്‍ ബ്രസീലിന്റെ കക്കയാണ് മെസി-റോണോ യുഗത്തിന് മുമ്പ് ഏറ്റവുമൊടുവില്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top