Kerala

ആലുവയില്‍ നിന്ന് ജനങ്ങള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്നു

ആലുവായിലെ പെരിയാറിന്റെ തീരത്തുള്ള ജനവാസ കേന്ദ്രങ്ങളില്‍ പ്രളയജലം വന്‍തോതില്‍ എത്തുന്നു. ആലുവ ബാങ്ക് കവലയിലും പെരിയാറിന്റെ തീരത്തുനിന്നുമുള്ള ഫ്‌ളാറ്റുകളില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞ് പോവുകയാണ്.

ഇടുക്കി , മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് 15 ലക്ഷം ലിറ്റര്‍ ജലം സെക്കന്റില്‍ പുറത്തേക്ക് ഒഴുക്കിക്കളയുന്നതിനാല്‍ പെരിയാറില്‍ വന്‍തോതില്‍ ഇന്ന് വൈകീട്ടോടെ ജലമെത്തും. ഇതേവരെ വെള്ളം കയറാത്ത ആലുവാ ഭാഗത്തെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പെരിയാര്‍ വഴിമാറി ഒഴുകിയെത്തുന്ന കമ്പനിപ്പടിയിലെ ദേശീയപാതയില്‍ വെള്ളം റോഡ് മുറിച്ച് ശക്തമായി ഒഴുകുകയാണ്. ഇങ്ങനെ ഒഴുകിപ്പോകുന്ന ജലം സമീപത്തെ പാടശേഖരങ്ങളില്‍ നിറയുകയാണ്. അറബിക്കടലില്‍ വേലിയിറക്കമായതിനാല്‍ പെരിയാറില്‍ നിന്ന് വരുന്ന ജലം കടലിലേക്ക് ഒഴുകി നീങ്ങുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി കൂടുതല്‍ ബോട്ടുകള്‍ വേണമെന്ന് ആലുവ റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ അറിയിച്ചു. സ്വകാര്യ വ്യക്തികള്‍ ഉള്‍പ്പെടെ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിട്ടുനല്‍കണം. മത്സ്യ ബന്ധനത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി തോണികള്‍ ഇറക്കാന്‍ തയ്യാറാകണമെന്നും റൂറല്‍ എസ്പി പറഞ്ഞു. വീടിന്റെ മുകള്‍ നിലയിലോ ടെറസിലോ കഴിയുന്നവര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും മാറിത്താമസിക്കണം.  ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ മൂന്നാം നിലയിലോ അതിനു മുകളിലുള്ള നിലയിലേക്കോ മാറിത്താമസിക്കണമെന്നും രാഹുല്‍ ആര്‍ നായര്‍ മുന്നറിയിപ്പ് നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top